PhonePay; പുതിയ ചുവടുവെയ്പ്; പേര് മാറ്റവുമായി ഫോൺപേ

PhonePay; രാജ്യത്തെ മുൻനിര ഫിൻടെക് കമ്പനിയായ ഫോൺപേ അവരുടെ പേരിൽ മാറ്റം കൊണ്ടുവന്നു. ഐപിഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം. കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമായി. കമ്പനിയുടെ പേര് മാറ്റാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. ‘ഫോൺപേ പ്രൈവറ്റ് ലിമിറ്റഡ്‘ എന്ന നിലവിലുള്ള പേര് ‘ഫോൺപേ ലിമിറ്റഡ്’ എന്നായി മാറും. ഇന്ത്യയിൽ ബിസിനസ് വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 1200 കോടി ഡോളർ (1.02 ലക്ഷം കോടി രൂപ) ആണ് ഫോൺപേയുടെ നിലവിലെ മൂല്യം. അതേസമയം കമ്പനിയുടെ പേര്മാറ്റം പ്രവർത്തന രീതിയേയോ ഉപഭോക്താക്കളേയോ ബാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യൻ ഓഹരി വിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നിയമപരമായ ആവശ്യകതയാണ് കമ്പനിയുടെ പേര് മാറ്റത്തിന് പിന്നിൽ. എന്നാൽ എപ്പോഴാണ് ഐപിഒയിലേക്കുള്ള ലിസ്റ്റിംഗ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം, കോടികളുടെ നഷ്ടത്തിൽ നിന്നാണ് കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭത്തിലേക്ക് എത്തിയത്. 2022ലാണ് കമ്പനിയുടെ പ്രവർത്തനം സിംഗപ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് കേന്ദ്രീകരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിൽ 73 ശതമാനം വളർച്ചയാണ് ഉണ്ടായത്. വരുമാനം 5,064 കോടി രൂപയിൽ എത്തി. 2023 സാമ്പത്തിക വർഷത്തിൽ 738 കോടി രൂപ നഷ്ടത്തിൽ പ്രവർത്തിച്ച കമ്പനി കഴിഞ്ഞ വർഷം 197 കോടി രൂപ ലാഭം കണ്ടെത്തി. ഇന്ത്യൻ യുപിഐ വിപണിയിൽ 48 ശതമാനം സാന്നിദ്ധ്യമാണ് ഫോൺപേക്ക് ഉള്ളത്. ഇന്ത്യൻ യുപിഐ വിപണിയിൽ 48 ശതമാനം സാന്നിധ്യമാണ് ഫോൺ പോക്കുള്ളത്. ഗൂഗിൾ പേ രണ്ടാം സ്ഥാനത്താണ്, 37 ശതമാനം വിപണി സാന്നിധ്യമാണ് ഉള്ളത്.