Bright Business Kerala

LATEST NEWS

ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്; 9 അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും പങ്കെ‌ടുക്കും

ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്; 9 അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും പങ്കെ‌ടുക്കും
  • PublishedJuly 1, 2026

കൊച്ചി: അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് ഓഗസ്റ്റ് അവസാനം കൊച്ചി വേദിയാകും. ഒമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവല്‍ എക്സ്പോ, സെമിനാര്‍ എന്നിവയില്‍ പങ്കെ‌ടുക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സന്ദര്‍ശിക്കും. അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് ഓഗസ്റ്റ് അവസാനമാണ്‌ കൊച്ചിയിൽ വേദിയൊരുങ്ങുന്നത്‌. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200 ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം മേഖലകളെ പ്രതിനിധീകരിക്കുന്ന 500 ആഭ്യന്തര ബയേഴ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ബി 2 ബി മീറ്റാണ് ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. ഒമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവല്‍ എക്സ്പോ, സെമിനാര്‍ എന്നിവയില്‍ സംബന്ധിക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സന്ദര്‍ശിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമടക്കം 300 എക്സിബിറ്റര്‍മാര്‍ സമ്മിറ്റില്‍ പങ്കെടുക്കും. ആയുര്‍വേദ, മെഡിക്കല്‍ ടൂറിസം, ആഡംബര സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ അറിവുണ്ടാകാനും അതുവഴി മിഡില്‍ ഈസ്റ്റ് സഞ്ചാരികള്‍ക്കിടയില്‍ കേരളത്തോടുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയുമാണ് ഉച്ചകോടിയു‌ടെ ലക്ഷ്യം.
സമീപ ഭാവിയില്‍ മൂന്ന് ലക്ഷം അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് സമ്മിറ്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്‍റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് 25,000 കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഓഫ് സീസണില്‍ ആണ് അറബ് മേഖലയിലെ സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തുന്നത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ അറബ് സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്.

സമ്മിറ്റിന്‍റെ ലോഗോ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു. ഉച്ചകോടി ഓഗസ്റ്റ് 31 ന് സമ്മിറ്റ്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ടുറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ്, കേരള ടൂറിസത്തിന്‍റെയും ഈ മേഖലയിലെ വിവിധ സംഘടനകളുടെയും വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും തുക ചെലവഴിക്കുന്നതില്‍ മുന്‍പന്തിയിലുള്ള അറബ് സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തിയാല്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന് അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റഴ്‌സ് പ്രസിഡന്‍റ് റഷീദ് കക്കാട് അഭിപ്രായപ്പെട്ടു.

കൊച്ചി: അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് ഓഗസ്റ്റ് അവസാനം കൊച്ചി വേദിയാകും. ഒമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവല്‍ എക്സ്പോ, സെമിനാര്‍ എന്നിവയില്‍ പങ്കെ‌ടുക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സന്ദര്‍ശിക്കും. അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് ഓഗസ്റ്റ് അവസാനമാണ്‌ കൊച്ചിയിൽ വേദിയൊരുങ്ങുന്നത്‌. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200 ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം മേഖലകളെ പ്രതിനിധീകരിക്കുന്ന 500 ആഭ്യന്തര ബയേഴ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ബി 2 ബി മീറ്റാണ് ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. ഒമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവല്‍ എക്സ്പോ, സെമിനാര്‍ എന്നിവയില്‍ സംബന്ധിക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സന്ദര്‍ശിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമടക്കം 300 എക്സിബിറ്റര്‍മാര്‍ സമ്മിറ്റില്‍ പങ്കെടുക്കും. ആയുര്‍വേദ, മെഡിക്കല്‍ ടൂറിസം, ആഡംബര സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ അറിവുണ്ടാകാനും അതുവഴി മിഡില്‍ ഈസ്റ്റ് സഞ്ചാരികള്‍ക്കിടയില്‍ കേരളത്തോടുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയുമാണ് ഉച്ചകോടിയു‌ടെ ലക്ഷ്യം.
സമീപ ഭാവിയില്‍ മൂന്ന് ലക്ഷം അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് സമ്മിറ്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്‍റെ സമ്പദ്‌ വ്യവസ്ഥയ്ക്ക് 25,000 കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഓഫ് സീസണില്‍ ആണ് അറബ് മേഖലയിലെ സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തുന്നത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ അറബ് സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്.

സമ്മിറ്റിന്‍റെ ലോഗോ ടൂറിസം സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു. ഉച്ചകോടി ഓഗസ്റ്റ് 31 ന് സമ്മിറ്റ്‌ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ടുറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ്, കേരള ടൂറിസത്തിന്‍റെയും ഈ മേഖലയിലെ വിവിധ സംഘടനകളുടെയും വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും തുക ചെലവഴിക്കുന്നതില്‍ മുന്‍പന്തിയിലുള്ള അറബ് സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തിയാല്‍ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന് അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റഴ്‌സ് പ്രസിഡന്‍റ് റഷീദ് കക്കാട് അഭിപ്രായപ്പെട്ടു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *